Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Congress

Palakkad

മയക്കുമരുന്ന് വേട്ടക്ക് പൂർണപിന്തുണ നൽകും: കേരള കോൺഗ്രസ്

വടക്കഞ്ചേരി: പിടിവിട്ടുപോകുംവിധം കേരളത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാരിന്‍റെ ഓപ്പറേഷൻ തൂഫാനും ഓപ്പറേഷൻ തണ്ടറിനും പൂർണ പിന്തുണ നൽകുമെന്ന് കേരള കോൺഗ്രസ്. ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തല കൈകൊണ്ട നടപടിയെ പാർട്ടി അഭിനന്ദിച്ചു.

പത്തുവർഷംകൊണ്ട് കേരള ജനതയെ മയക്കുമരുന്ന് മാഫിയക്ക് വിട്ടുകൊടുത്ത് കഴിഞ്ഞ സർക്കാർ കേരളത്തെ നശിപ്പിച്ചുവെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്‍റ് ജോബി ജോൺ ഉദ്ഘാടനം ചെയ്തു.

ടി.കെ.വത്സലൻ അധ്യക്ഷത വഹിച്ചു. വി.കെ. വർഗീസ്, ബേബി മുല്ലമംഗലം, ഷാജി പൂതക്കുഴി, വി.എ. ബെന്നി, ആന്‍റോ വല്ലയിൽ, സുബ്രഹ്മണ്യൻ,
തോമസ് മണ്ണാംപറമ്പ്, സാജൻ പാറപ്പുറം, സച്ചിൻ പ്രസംഗിച്ചു.

District News

കടുത്തുരുത്തിയില്‍ കേരള കോണ്‍ഗ്രസുകൾ തീപാറും പോരാട്ടത്തിന്

കോട്ടയം: ഐതിഹ്യങ്ങളും ചരിത്രവും രാഷ്‌ട്രീയ സാംസ്‌കാരിക ഗതിവിഗതികളും ഇഴചേര്‍ന്ന മണ്ഡലമാണ് കടുത്തുരുത്തി. നെല്ലും റബറും ഒരുപോലെ തഴച്ചുവളരുന്ന മണ്ണ്. കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ചുഡീക്കന്‍ തീര്‍ഥാടന ദേവാലയവും കടുത്തുരുത്തി താഴത്തുപള്ളിയും വലിയ പള്ളിയും മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രവുമെല്ലാം മണ്ഡലത്തിന്‍റെ മതസൗഹാര്‍ദത്തിന്‍റെ പ്രതീകമായി നില്‍ക്കുന്നു.

കേരള കോണ്‍ഗ്രസുകള്‍ കുത്തകയാക്കി വച്ചിരിക്കുന്ന കടുത്തുരുത്തിയില്‍ കൂടുതലും കേരള കോണ്‍ഗ്രസുകളുടെ നേര്‍ക്കുനേര്‍ പോരാട്ടവുമാണ് നടന്നിട്ടുള്ളത്. ഇത്തവണയും ഇരുമുന്നണികളിലെയും കേരള കോണ്‍ഗ്രസുകളുടെ നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. പക്ഷേ ഇത്തവണത്തെ പോരാട്ടത്തിന് കടുപ്പമേറുമെന്നാണ് കടുത്തുരുത്തിയുടെ രാഷ്‌ട്രീയ ഭൂമിക നല്‍കുന്ന സൂചന.

കടുത്തുരുത്തി, മാഞ്ഞൂര്‍, മുളക്കുളം, ഞീഴൂര്‍, കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂര്‍, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂര്‍, വെളിയന്നൂര്‍ എന്നീ 11 പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലം. 1957ലും 1960ലും കോണ്‍ഗ്രസിന്‍റെ എം.സി. ഏബ്രഹാമാണ് വിജയിച്ചത്. 1965, 1967ല്‍ കേരള കോണ്‍ഗ്രസിന്‍റെ ജോസഫ് ചാഴികാട്ട് വിജയിച്ചു. 1970, 1977ല്‍ കേരള കോണ്‍ഗ്രസിന്‍റെ ഒ. ലൂക്കോസിനായിരുന്നു വിജയം.

1980ല്‍ ഒ. ലൂക്കോസിന് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് വീണ്ടും വിജയം. 1982ലും 1987ലും എല്‍ഡിഎഫ് സ്വതന്ത്രനായ പി.സി. തോമസിനായിരുന്നു ജയം. 1991ല്‍ യുഡിഎഫിന്‍റെ പി. എം. മാത്യുവിനായിരുന്നു ജയം. 1996ൽ മോന്‍സ് ജോസഫ് ഇടതുപക്ഷത്തിനൊപ്പംനിന്ന് വിജയിച്ചു. 2001ല്‍ യുഡിഎഫിന്‍റെ സ്റ്റീഫന്‍ ജോര്‍ജിനായിരുന്നു ജയം. 2006ല്‍ വീണ്ടും മോന്‍സ് ജോസഫ് എല്‍ഡിഎഫ് എംഎല്‍എയായി ഒന്നരവര്‍ഷം മന്ത്രിയുമായി. 2011ലും 2016ലും 2021ലും മോന്‍സ് യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചു.
യുഡിഎഫില്‍ സിറ്റിംഗ് എംഎല്‍എ മോന്‍സ് ജോസഫ് സ്ഥാനാര്‍ഥിയായി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മോന്‍സിന്‍റെ അഞ്ചാം മത്സരമാണ്.

എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ്-എമ്മിനാണ് സീറ്റ്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി മത്സരിക്കുമെന്നുളള പ്രചാരണം തുടങ്ങിയിട്ട് ഏറെ നാളായി. ഇപ്പോഴും സ്ഥനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജോസ് കെ. മാണിതന്നെ മത്സരിക്കുമെന്ന പ്രചാരണം ശക്തമാണ്. ജോസ് കെ.മാണി അല്ലെങ്കില്‍ സിന്ധുമോള്‍ ജേക്കബ്, നിര്‍മല ജിമ്മി, സിറിയക് ചാഴികാടന്‍, ബ്രൈറ്റ് വട്ടനിരപ്പേല്‍, സഖറിയാസ് കുതിരവേലി, ജോസ് പുത്തന്‍കാല, പി.എം. മാത്യു, ജിം അലക്‌സ് തുടങ്ങി നിരവധി പേരുകളാണ് പരിഗണനയിലുള്ളത്. എന്‍ഡിഎ മുന്നണിയില്‍ ബിജെപിക്കാണ് സീറ്റ്. കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്‍റ് ലിജിന്‍ ലാല്‍, അടുത്ത നാളില്‍ ബിജെപിയില്‍ ചേര്‍ന്ന റെജി ലൂക്കോസ്, പി.ബി. ബിജുകുമാര്‍ തുടങ്ങിയവരാണ് പരിഗണനയില്‍.

കടുത്തുരുത്തി, മുളക്കുളം, ഞീഴൂര്‍, മാഞ്ഞൂര്‍, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി, കാണക്കാരി പഞ്ചായത്തുകള്‍ യുഡിഎഫാണ് ഭരിക്കുന്നത്. കടപ്ലാമറ്റം, കുറവിലങ്ങാട് പഞ്ചായത്തുകള്‍ എല്‍ഡിഎഫും കിടങ്ങൂര്‍ പഞ്ചായത്ത് ബിജെപിയും ഭരിക്കുന്നു. കടുത്തുരുത്തി മണ്ഡലത്തിലെ വികസനമാണ് മൂന്നു മുന്നണികളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാക്കിയത്. നിലവിലെ എംഎല്‍എ പൂര്‍ണ പരാജയമാണെന്നു പറഞ്ഞാണ് എല്‍ഡിഎഫിന്‍റെ പ്രചാരണം.

എന്നാല്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് എംഎല്‍എയുടെയും യുഡിഎഫിന്‍റെയും പ്രചാരണം. ഇരുമുന്നണികളും പരാജയമാണെന്ന വാദവുമായിട്ടാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. മണ്ഡലത്തിലെ കിടങ്ങൂര്‍ പഞ്ചായത്തില്‍ ഭരണത്തിലെത്താനായതാണ് ബിജെപി നേട്ടമായി കരുതുന്നത്.

2021ലെ നിയമസഭ

മോന്‍സ് ജോസഫ് (യുഡിഎഫ്)-59,666
സ്റ്റീഫന്‍ ജോര്‍ജ് (എല്‍ഡിഎഫ്)-55,410
ലിജിന്‍ ലാല്‍ (എന്‍ഡിഎ)-11,670
ഭൂരിപക്ഷം യുഡിഎഫ് -4256
2024 ലോക്‌സഭ
ലീഡ് -യുഡിഎഫ് 11,474
2025 തദ്ദേശം
യുഡിഎഫ് ലീഡ്-3105

Kerala

യുഡിഎഫ് സീറ്റ് വിഭജനം: കേരള കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ തുടരുന്നു

തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജനം സംബന്ധിച്ചു കേരള കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇന്നലെ നേരിട്ടുള്ള ചര്‍ച്ചകള്‍ നടന്നില്ല. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് ഇന്നലെ തിരുവനന്തപുരത്തു നിന്ന് തൊടുപുഴയ്ക്ക് പോയി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്നലെ രാവിലെ എറണാകുളത്തേക്കു പോയി. ഫോണ്‍ വഴി ആശയ വിനിമയം നടന്നെങ്കിലും സീറ്റ് വിഭജനത്തില്‍ ധാരണയായില്ല.

ജയസാധ്യത മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നു പറയുന്ന സീറ്റുകള്‍ക്കു പകരം സീറ്റുകള്‍ വേണമെന്ന ആവശ്യമാണ് പി.ജെ. ജോസഫ് മുന്നോട്ടുവച്ചത്. നേരത്തെ നാലു സീറ്റുകള്‍ ഏറ്റെടുക്കുമെന്ന കോണ്‍ഗ്രസിന്‍റെ വാദം ഇപ്പോള്‍ മൂന്നു സീറ്റില്‍ ഒതുങ്ങി. എന്നാല്‍, കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന സീറ്റുകള്‍ക്കു പകരം സീറ്റുകള്‍ വേണമെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നു.

ഫോണ്‍ വഴിയുള്ള സീറ്റുവിഭജന ചര്‍ച്ച തുടരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. അടുത്ത ദിവസങ്ങളിലും പി.ജെ. ജോസഫുമായി ചര്‍ച്ച നടത്തും.

കഴിഞ്ഞ ശനിയാഴ്ച കോണ്‍ഗ്രസ് നേതൃത്വവും പി.ജെ. ജോസഫിന്‍റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് നേതൃത്വവും അനൗപചാരിക ആശയ വിനിമയം നടത്തിയിരുന്നു. ഇതിന്‍റെ ചുവടു പിടിച്ചാണ് ഫോണ്‍ വഴിയുള്ള സംഭാഷണങ്ങള്‍ നടക്കുന്നത്.കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമാകും മറ്റു ഘടകകക്ഷികളുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുക.

District News

കേരള കോൺഗ്രസ് സ്ഥാനാർഥിത്വം: പ്രതിഷേധവുമായി മുസ്‌ലിംലീഗ്

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ കേരള കോൺ‌ഗ്രസ് മത്സരിക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധവുമായി മുസ്‌ലിംലീഗ്. 2021 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണി കാൽലക്ഷത്തിലധികം വോട്ടിന് പരാജയപ്പെടാൻ കാരണം യുഡിഎഫിന്‍റെ പ്രതിഷേധ വോട്ടാണെന്ന സൂചന നേതൃത്വം മനസിലാക്കണമെന്ന് മുസ്‌ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.

കഴിഞ്ഞതവണ കേരള കോൺഗ്രസ് നേതാവ് എം.പി. ജോസഫായിരുന്നു തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിച്ചത്. ഇത്തവണയും കേരള കോൺഗ്രസ് മത്സരിക്കുമെന്ന ജോസഫ് വിഭാഗം കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ പ്രഖ്യാപനമാണ് മുസ്‌ലിംലീഗ് മണ്ഡലം അടിയന്തിര യോഗ പ്രമേയത്തിന് ആധാരമായത്. കോൺഗ്രസോ ലീഗോ തൃക്കരിപ്പൂർ സീറ്റ് ഏറ്റെടുക്കാതെ മറ്റേതെങ്കിലും പാർട്ടിക്ക് നൽകിയാൽ പാർട്ടി അണികൾ പ്രവർത്തനരംഗത്ത് നിന്ന് വിട്ടുനിൽക്കാൻ വരെ സാധ്യതയുണ്ടെന്ന് മുസ്‌ലിം ലീഗ് യോഗത്തിൽ അഭിപ്രായമുയർന്നിരുന്നതായി ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട് പറഞ്ഞു. കാസർഗോഡ് ലോക് സഭ മണ്ഡലം പിടിച്ചെടുത്തതു പോലെ തൃക്കരിപ്പൂരിൽ കോൺഗ്രസോ ലീഗോ മത്സരിച്ചാൽ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്നും മുസ്‌ലിം ലീഗ് യോഗം വിലയിരുത്തി.

 

District News

കേരള കോൺഗ്രസ്‌ ജില്ലാ നേതൃയോഗം വെള്ളരിക്കുണ്ടിൽ

വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ്‌ ജില്ലാ നേതൃയോഗം 25 ന് ഉച്ചകഴിഞ്ഞ് രണ്ടിനു വെള്ളരിക്കുണ്ട് പേൾ ഇൻ റസിഡൻസിയിൽ നടക്കും. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും.

എക്സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, വർക്കിംഗ് ചെയർമാൻ മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ്, ഫ്രാൻസിസ് ജോർജ് എംപി, സെക്രട്ടറി ജനറൽ ജോയ് ഏബ്രഹാം, തോമസ് ഉണ്ണിയാടൻ, അപു ജോൺ ജോസഫ് എന്നിവർ പങ്കെടുക്കും. നേതൃയോഗം വിജയിപ്പിക്കുന്നതിന് വെള്ളരിക്കുണ്ടിൽ ചേർന്ന് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡന്‍റ് ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി ജോർജ് പൈനാപള്ളി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസ് ജോസഫ്, നിസാം ഫലാക്ക്, സക്കറിയാസ് വാടാന, ടോമി കുരുവിളാനി, ബാലഗോപാലൻ പെരളത്ത്, ബിനോയ്‌ വെള്ളോപള്ളി, ജയിംസ് കണിപള്ളി, കെ.എ. സാലു, ജോസ് തെക്കുംകാട്ടിൽ, ഷോബി പാറേക്കാട്ടിൽ, ജോസ് ചിത്രകുഴിയിൽ എന്നിവർ പ്രസംഗിച്ചു.

District News

തൃശൂരിൽ മൂന്നിടങ്ങളിൽ മത്സരിക്കാൻ ‌കേരള കോൺഗ്രസ് - എം

തൃശൂർ: ജനറൽ സീറ്റ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കോർപറേഷൻ തെരഞ്ഞെടുപ്പിൽ മൂന്നിടങ്ങളിൽ മത്സരിക്കാൻ ഒരുങ്ങി കേരള കോൺഗ്രസ് -എം.

ജനറൽ സീറ്റുകളിൽ മൂന്നു സീറ്റ് സിപിഐയും രണ്ടു സീറ്റ് സിപിഎമ്മും പങ്കിട്ടെടുക്കുകയും കേരള കോൺഗ്രസ് -എമ്മിനെ അവഗണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടിനേതാക്കൾ മത്സരിക്കാൻ ഒരുങ്ങുന്നത്. അയ്യന്തോൾ മണ്ഡലം പ്രസിഡന്‍റ് അഡ്വ. കെ.കെ. സന്തോഷ്കുമാർ (സിവിൽ സ്റ്റേഷൻ), കേരള കോൺഗ്രസ് -എം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗം വിനോദ് കുറുവത്ത് (പുതൂർക്കര), ജില്ലാ കമ്മിറ്റി അംഗം അഡ്വ. ശ്രീകുമാർ പ്ലാക്കാട്ട് (ഒളരി) എന്നിവരാണ് മത്സരിക്കുന്നത്.

അയ്യന്തോൾ മേഖലയിലെ ഒന്പതു സീറ്റിൽ അഞ്ച് ജനറൽ സീറ്റുകളും നാല് വനിതാ സീറ്റുകളും ഉണ്ടായിട്ടും സിറ്റിംഗ് സീറ്റായ എടക്കുന്നി, അയ്യന്തോൾ എന്നീ രണ്ട് വനിതാ വാർഡുകളാണ് കേരള കോൺഗ്രസ് -എമ്മിനു മത്സരിക്കുവാനായി അനുവദിച്ചത്.

ഇതിനെതിരേ പാർട്ടി ചെയർമാൻ ജോസ് കെ. മാണിക്കു പരാതി നൽകിയെന്നും നേതാക്കൾ അറിയിച്ചു.

കോൺഗ്രസ്
മണ്ഡലം
പ്രസിഡന്‍റ്
ബിജെപിയിൽ

പഴയന്നൂർ: കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി.സി. മനോജ് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സ്ഥാനം രാജിവച്ച മനോജിന് തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്‍റ് നിവേദിത സുബ്രഹ്മണ്യം ബിജെപി അംഗത്വംനൽകി. കോൺഗ്രസ് പ്രവർത്തകയായിരുന്ന കൈതക്കോട് സിജി രാജേഷിനും അംഗത്വംനൽകി. മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്‍റ് ടി.സി. പ്രകാശൻ അധ്യക്ഷതവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഉമേഷ്, ടി.എച്ച്. അരുൺ, ഏരിയ പ്രസിഡന്‍റ് പി.വി. വൈദ്യനാഥൻ, ഏരിയ ജനറൽ സെക്രട്ടറി ആർ. മണികണ്ഠൻ, സംസ്ഥാനസമിതി അംഗം ശശി വെന്നൂർ, മണ്ഡലം സെക്രട്ടറി പപ്പ കൃഷ്ണകുമാർ, ജില്ലാ കമ്മിറ്റി അംഗം കെ.എൻ. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

എരുമപ്പെട്ടി പഞ്ചായത്ത്
കോൺഗ്രസ് സ്ഥാനാർഥിക്ക് റിബൽ

എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് റിബലായി പ്രമുഖനേതാവ് മത്സര രംഗത്ത്. കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് സെക്രട്ടറിയും എരുമപ്പെട്ടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റുമായ കെ.ഗോവിന്ദൻകുട്ടിയാണ് പാർട്ടി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്.

കെ. ഗോവിന്ദൻകുട്ടി നാമനിർദേശപത്രിക സമർപ്പിച്ചു. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്തംഗവും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ എം.എം. സലീമാണ് കോൺഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാർഥി. വാർഡ് കമ്മിറ്റിയുടെയും വാർഡ് പ്രസിഡന്‍റിന്‍റെയും

കെപിസിസിയുടെയും മാർഗനിർദേശ ്രകാരം വിജയസാധ്യത പരിശോധിക്കാതെയും സാമുദായിക സന്തുലിതാവസ്ഥ നിലനിർത്താതെയും നേതൃത്വം പക്ഷപാതപരമായി നടത്തിയ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതായും കെ. ഗോവിന്ദൻകുട്ടി അറിയിച്ചു.

വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പി.എസ്. ബാലകൃഷ്ണനും പാർട്ടി അംഗത്വവും ഔദ്യോഗിക സ്ഥാനങ്ങളും രാജിവച്ചതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 40 വർഷമായി കോൺഗ്രസ് പാർട്ടിയോടൊപ്പംനിന്ന താൻ വാർഡിലെ ജനങ്ങളുടെ പൊതുവായ അഭിപ്രായം പരിഗണിച്ച് തിപ്പല്ലൂർ ജനകീയവേദിയുടെ പിന്തുണയോടെയാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതെന്നും കെ. ഗോവിന്ദൻകുട്ടി അറിയിച്ചു. വാർത്താസമ്മേളനത്തിൽ റിബൽ സ്ഥാനാർഥി കെ. ഗോവിന്ദൻകുട്ടി, പി.എസ്. ബാലകൃഷ്ണൻ, ജോസ് തിപ്പല്ലൂർ, കെ.കെ. മുരളി എന്നിവർ പങ്കെടുത്തു.

Kerala

കരുത്തരെ കളത്തിലിറക്കി; കേരളാ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കേരളാ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പാർട്ടി മത്സരിക്കുന്ന ഏഴു സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.

അതിരമ്പുഴയിൽ അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ, കുറവിലങ്ങാട് - ജോസ്മോൻ മുണ്ടക്കൽ, കിടങ്ങൂർ - ഡോ.മേഴ്സി ജോൺ മൂലക്കാട്ട്, ഭരണങ്ങാനം - ലൈസമ്മ ജോർജ് പുളിങ്കാട്, കാഞ്ഞിരപ്പള്ളി - തോമസ് കുന്നപ്പള്ളി, കങ്ങഴ - അജിത്ത് മുതിരമല, തൃക്കൊടിത്താനം - വിനു ജോബ് തുടങ്ങിയവരാണ് ജനവിധി തേടുക.

വെള്ളൂർ പട്ടികജാതി വനിതാ സംവരണ സീറ്റൽ അനുയോജ്യമായ സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാത്തതിനാൽ ഇത്തവണ അവിടെ കോൺഗ്രസ് മത്സരിക്കുമെന്ന് പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു. ചർച്ചകൾക്ക് മോൻസ് ജോസഫ് എംഎൽഎ, ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവർ നേതൃത്വം നൽകി.

 

District News

കേരള കോണ്‍ഗ്രസ് പ്രതിഷേധധർണ

പാലക്കാട്: നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപെട്ട് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപിറവി ദിനത്തിൽ പാലക്കാട് പാഡികോ ഓഫീസിന് മുന്പിൽ പ്രതിഷേധധർണ നടത്തി. ചാർളി മാത്യുവിന്‍റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്‍റ് ജോബി ജോണ്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ വി.കെ. വർഗീസ്, ടി.കെ. വത്സലൻ, തോമസ് ജേക്കബ്, എം.വി. രാമചന്ദ്രൻ നായർ, വി.എ. ബെന്നി, മാധവവാര്യർ, ബേബി മുല്ലമംഗലം, എൻ.വി. സാബു, ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ്, ജോഷി പള്ളിനീരായ്ക്കൽ, എസ്. സുന്ദർരാജൻ, ഉമ്മർ, രവീന്ദ്രനാഥ് പട്ടാന്പി, അഡ്വ.ജയൻ തോമസ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് റൈസ്, അജയ് എലപ്പുള്ളി, മോഹൻദാസ് പൊൽപ്പുള്ളി, മണികണ്ഠൻ എലവഞ്ചേരി, വി.എ. ആന്‍റോ, വി.കെ. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.

NRI

അപു ജോൺ ജോസഫിന് ഷിക്കാഗോയിൽ സ്വീകരണം

ഷിക്കാഗോ: കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ്‍ ജോസഫിന് പ്രവാസി കേരള കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ ഷിക്കാഗോയിൽ സ്വീകരണം നൽകി. കേരളത്തിന്‍റെ വികസനത്തിനും പുരോഗതിക്കും വിദേശമലയാളികൾ രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്‍റെ നട്ടെല്ലായിരുന്ന കാർഷികമേഖലയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ പ്രവാസികൾ വെൻച്വർ ക്യാപിറ്റലിസ്റ്റുകളായി കേരളത്തിലെ കാർഷികമേഖലയിൽ പുതിയ സംരംഭങ്ങൾക്ക് മുതൽമുടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സണ്ണി വള്ളിക്കളം അധ്യക്ഷത വഹിച്ചു. മാത്യു തട്ടാമറ്റം, രാജു മാനുങ്കൽ, ബെന്നി കോട്ടപ്പുറം, ബിജു കിഴക്കേക്കുറ്റ്, ഷിബു മുളയാനിക്കുന്നേൽ, ജെയ്ബു കുളങ്ങര, ജോർജ് പണിക്കർ, പ്രവീണ്‍ തോമസ്, സൂസൻ ദാനിയേൽ, ബിനു കൈതക്കത്തൊട്ടിയിൽ, സോയി കുഴിപറന്പിൽ എന്നിവർ പ്രസംഗിച്ചു.

District News

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്രവിജയം നേടും: കേരള കോൺഗ്രസ്

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഐക്യജനാധിപത്യ മുന്നണി ചരിത്രവിജയം നേടുമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് പറഞ്ഞു.

പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വർണക്കടത്തും അഴിമതി ഭരണവും നടത്തുന്ന പിണറായി സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പെന്നു കൺവൻഷൻ വിലയിരുത്തി. 30ന് മുന്പ് മണ്ഡലം, നിയോജകമണ്ഡലം കമ്മിറ്റികൾ വിളിച്ചു ചേർക്കാനും കൺവൻഷൻ തീരുമാനിച്ചു.

കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.യു. കുരുവിള, എം.പി. ജോസഫ്, അഹമ്മദ് തോട്ടത്തിൽ, സേവി കുരിശുവീട്ടിൽ, ജോണി അരീക്കാട്ടിൽ, ബേബി വി. മുണ്ടാടൻ, ഷൈസൻ പി. മാമ്പുഴ, ജിസൺ ജോർജ്, ബേബി വട്ടക്കുന്നേൽ,

ചന്ദ്രശേഖരൻ നായർ, അലൻ ജോർജ്, ബോബി കുറുപ്പത്ത്, ഉണ്ണി വടുതല, അലിക്കുഞ്ഞ്, രാജു വടക്കേക്കര, ജോബ് പുത്തിരിക്കൽ, ജോഷ്വ തായംകേരി, സന്തോഷ് വർഗീസ്, എംവി ഫ്രാൻസിസ്, റോഷൻ ചാക്കപ്പൻ, ടി.എം. നജീബ്, സെബി ആന്‍റണി തുടങ്ങിയവർ പ്രസംഗിച്ചു.

Latest News

Corehub Up